പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Wednesday 30 September 2015

ഹര്‍ഷക്ക് സ്നേഹപൂര്‍വ്വം . . .

  
     വിദ്യാലയത്തിലെ വിഭിന്ന ശേഷിയുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനായ ഹര്‍ഷയുടെ പതിമൂന്നാം പിറന്നാള്‍ കൂട്ടുകാരോടൊപ്പം ആഘോഷിച്ചു. സെറിബ്രല്‍പള്‍സി മൂലം ക്ലാസിലെത്താനാവാത്ത ഹര്‍ഷക്കായി കൂട്ടുകാര്‍ സ്വന്തമായി സ്വരൂപിച്ച തുക ഉപയോഗിച്ച വാങ്ങിയ കേക്കും സമ്മാനങ്ങളും പങ്കുവെച്ചു. കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷത്തിന് തുടക്കമിട്ടത്. ഹര്‍ഷയുടെ വീട്ടുകാര്‍ നിറഞ്ഞ സന്തോഷത്തോടെ കൂട്ടുകാരെ സ്വീകരിച്ചു. അധ്യാപക പ്രതിനിധികളായി ശ്രീ. ഷാജി മാസ്റ്ററും ശ്രീമതി ശോഭന ടീച്ചറും ശ്രീ നിഖിലും പങ്കെടുത്തു. ഹര്‍ഷ ഒറ്റക്കല്ലെന്ന ചിന്തയുണര്‍ത്താന്‍ പ്രവര്‍ത്തനം സഹായിച്ചു. എല്ലാവര്‍ക്കും ഹര്‍ഷയുടെ വക പായസം നല്‍കി.


  
വിദ്യാലയത്തിലെ വിഭിന്ന ശേഷിയുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനായ ഹര്‍ഷയുടെ പതിമൂന്നാം പിറന്നാള്‍ കൂട്ടുകാരോടൊപ്പം ആഘോഷിച്ചു. സെറിബ്രല്‍പള്‍സി മൂലം ക്ലാസിലെത്താനാവാത്ത ഹര്‍ഷക്കായി കൂട്ടുകാര്‍ സ്വന്തമായി സ്വരൂപിച്ച തുക ഉപയോഗിച്ച വാങ്ങിയ കേക്കും സമ്മാനങ്ങളും പങ്കുവെച്ചു. ഹര്‍ഷയുടെ വീട്ടുകാര്‍ നിറഞ്ഞ സന്തോഷത്തോടെ കൂട്ടുകാരെ സ്വീകരിച്ചു. അധ്യാപക പ്രതിനിധികളായി ശ്രീ. ഷാജി മാസ്റ്ററും ശ്രീമതി ശോഭന ടീച്ചറും ശ്രീ നിഖിലും പങ്കെടുത്തു. ഹര്‍ഷ ഒറ്റക്കല്ലെന്ന ചിന്തയുണര്‍ത്താന്‍ പ്രവര്‍ത്തനം സഹായിച്ചു. എല്ലാവര്‍ക്കും ഹര്‍ഷയുടെ വക പായസം നല്‍കി.

Monday 28 September 2015

പച്ചക്കറി വിത്ത് വിതരണം

    വീടും വിദ്യാലയവും ഹരിതസമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനകൃഷി വകുപ്പിന്റെ സഹകരണത്തോടെ എല്ലാ കുട്ടികള്‍ക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു. കൃഷി ഓഫീസര്‍ ശ്രീ.പവിത്രന്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ ആമുഖമായി കാര്യങ്ങള്‍ വിശദീകരിക്കുകയും വിത്ത് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.



ആദരാഞ്ജലികള്‍


   

  

    പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ജീവിതകാലത്തുടനീളം ബോധവൽക്കരണം നടത്തുകയും ചെയ്ത കല്ലേൻ പൊക്കുടൻ ഓര്‍മ്മയായി. കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ അരിങ്ങളെയൻ ഗോവിന്ദൻ പറോട്ടിയുടേയും കല്ലേൻ വെള്ളച്ചിയുടേയും മകനായി 1937 ൽ അദ്ദേഹം ജനിച്ചു.. രണ്ടാം ക്ലാസ് വരെ മാത്രം ഔപചാരിക വിദ്യാഭ്യാസമുണ്ടായിരുന്ന ശ്രീ പൊക്കുടനാണ് കേരളത്തില്‍ കണ്ടല്‍ എന്നൊരു ചെടിയുണ്ടെന്നും അത് സംരക്ഷിക്കേണ്ടതാണെന്നും മലയാളികളേയും ലോകത്തെയും അറിയിച്ചത്. ഏഴോം പഞ്ചായത്തിൽ മാത്രം 500 ഏക്കറിലേറെ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കണ്ടല്‍ ചെടിയെ സംബന്ധിച്ച ഒരു വിഞ്ജാനകോശമായിരുന്നു അദ്ദേഹം. തന്നെ സമീപിക്കുന്നവര്‍ക്ക് കണ്ടലിനെ സംബന്ധിച്ച അറിവുകള്‍ പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹം എപ്പോഴും തയ്യാറുമായിരുന്നു.

        പുരസ്കാരങ്ങള്‍ക്കപ്പുറം കണ്ടലിനെ സ്നേഹിച്ച അദ്ദേഹത്തെ തേടിയെത്തിയ ചില ആദരങ്ങള്‍

  • കേരള വനം വകുപ്പിന്റെ പ്രഥമ വനം മിത്ര അവാർഡ്
  • എൻവയോൺമെന്റ് ഫോറം,കൊച്ചിയുടെ പി.വി. തമ്പി സ്മാരക പുരസ്കാരം
  • പരിസ്ഥിതി സം‌രക്ഷണസം‌ഘം,ആലുവയുടെ ഭൂമിമിത്ര പുരസ്കാരം
  • കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്കാരം
  • മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.വി. അബ്ദുറഹ്‌മാൻ ഹാജി പുരസ്കാരം
  • കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജീവചരിത്രത്തിനുള്ള പുരസ്കാരം

വിദ്യാലയത്തില്‍ അസംബ്ലി ചേര്‍ന്ന് ആ ധന്യജീവിതത്തെ അനുസ്മരിക്കുകയും  ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്തു.

Wednesday 23 September 2015

വലിയ പെരുന്നാള്‍ ആസംസകള്‍

     ആത്മാർപ്പണത്തിന്റെ ആഘോഷമായ ബലി പെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്ന എല്ലാ മുസ്ലിം സഹോദരര്‍ക്കും ബക്രീദ് ആശംസകള്‍ !!!


   മനസ്സിലെ വിദ്വേഷങ്ങൾ നീക്കി ജനങ്ങളില്‍ ഇണക്കവും പരസ്പര സാഹോദര്യവും സ്നേഹവും കാരുണ്യവും ബന്ധവും ഊട്ടിയുറപ്പിക്കാനും മനസ്സുകളിലെ പക നീക്കി തെറ്റിദ്ധാരണകള്‍ മാറ്റാനും ഈ ദിനം സഹായിക്കട്ടെ...

Sunday 20 September 2015

കൌമാര - ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ്

       പടന്ന കടപ്പുറം പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നേത-ത്വത്തില്‍ യു.പി.ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായ കൌമാര - ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ഡോ.രാജ്മോഹന്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് ശ്രീമതി ശ്രീമണി, ശ്രീമതി ശോഭന, ശ്രീ.ബിജു എന്നിവര്‍ നേതൃത്വം നല്‍കി.





ഹിന്ദി ദിനാഘോഷം

    ഹിന്ദി അധ്യാപക മഞ്ചിന്റെ നേതൃത്വത്തില്‍ ഉപജില്ലാതലത്തില്‍ നടത്തിയ ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരപരിപാടികള്‍ നടന്നു. വിദ്യാലയത്തിലെ ധനുഷ്.കെ ഹിന്ദി കവിതാലാപനത്തിലും നന്ദന.ടി പോസ്റ്റര്‍ രചനയിലും  ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിന്റെ അഭിമാനമായി. വിജയികളെയും പിന്നണിയില്‍ പ്രവര്‍ത്തിച്ച ഷാജി മാസ്റ്ററേയും അസംബ്ലിയില്‍ അഭിനന്ദിച്ചു.



ഓസോണ്‍ ദിനാചരണം

      സപ്തംബര്‍ 16 ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേര്‍ന്നു. ശാസ്ത്ര ക്ലബിലെ ശ്രീ.ധനുഷ് ദിനാചരണത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. ബുള്ളറ്റിന്‍ പ്രകാശനവും നടത്തി. ഓസോണ്‍ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും നടത്തി.

Tuesday 15 September 2015

സപ്തംബര്‍ 16 - ഓസോണ്‍ദിനം


    

    1987 സെപ്തംമ്പര്‍ 16 നാണ് ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങള്‍ മോണ്‍ട്രിയയില്‍ ഉടമ്പടി ഒപ്പുവച്ചത്. അതിന്റെ ഓര്‍മ്മക്കായി 1988 മുതല്‍ സപ്തംബര്‍ 16 ഓസോണ്‍ദിനമായി ലോകമെങ്ങും ആചരിക്കുന്നു മോണ്‍ട്രിയല്‍ ഉടമ്പടിയുടെ 25 ാം വാര്‍ഷികം കൂടിയാണ് നാമിന്ന് ആഘോഷിക്കുന്നത്.
         എന്താണ് ഓസോണ്‍?
     ഓക്സിജന്റെ മൂന്ന് ആറ്റങ്ങള്‍ ചേര്‍ന്ന രൂപത്തെയാണ് ഓസോണ്‍ എന്ന് വിളിക്കുന്നത്. സാധാരണ ഓക്സിജന്‍ ആറ്റങ്ങള്‍ രണ്ടെണ്ണ് ചേര്‍ന്ന രൂപത്തിലാണ് (ദ്വയാറ്റോമിക) കാണപ്പെടുക. തീര്‍ത്തും അസ്ഥിരമാണ് ഓസോണിന്റെ ഘടന രൂക്ഷഗന്ധവും അപകടകരാമാംവിധം വിഷവുമുള്ള വാതകമാണ് ഓസോണ്‍. മണക്കുന്നത് എന്നര്‍ത്ഥം വരുന്ന ഓസീന്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഓസോണ്‍ എന്ന പേരുണ്ടായത്.

     ഓസോണ്‍ വാതകം കൂടുതലായി കാണുന്നത് ഭൂപ്രതലത്തില്‍ നിന്ന് ഏകദേശം 20 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരെയുള്ള സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ് സൂര്യ രശ്മിയിലെ ദോഷകാരികളായ അള്‍ട്രാ വയലറ്റ് കിരണങ്ങളെ (UV -ബി) അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഒരു പുതപ്പായി ഓസോണ്‍ പാളികളെ വിശേഷിപ്പിക്കാം.
       ഈ പുതപ്പിന്  ക്ഷതമേല്‍പിക്കുന്നത് കൊടിയ വിപത്തുകള്‍ക്കു വഴിവയ്ക്കും. നിത്യഹരിത ഭൂമിയെ പാടേ ഊഷരമാക്കുവോളം അപകടകാരികളാണ് അള്‍ട്രാ വയലറ്റ് കിരണങ്ങള്‍. ഭൂമിയുടെ ചൂട് കൂടുന്നതുകൂടാതെ മാരകമായ ത്വക്ക് കാന്‍സര്‍ ഉണ്ടാകുന്നതിനും ഓസോണ്‍ ശോഷണം കാരണമാവും.ഓസോന്‍ പാളികള്‍ നശിച്ചാല്‍ അത് ഭൂമിയില്‍ മാനവരാശിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാവും. ഓസോണിനെ സംരക്ഷിക്കാന്‍ എല്ലവരും പ്രതിജ്ഞാബദ്ധരായേ മതിയവൂ എന്ന് ഐക്യരാഷ്ട്രസഭ ഓര്‍മ്മിപ്പിക്കുന്നു.
     1985 മേയില്‍ പുറത്തിറക്കിയ നേച്ചര്‍ എന്ന ഗവേഷണ ജേണലിലാണ്‌ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്‌. അന്റാര്‍ട്ടിക്‌ മേഖലയിലാണ്‌ ഓസോണ്‍ കവചത്തിലെ വിള്ളല്‍ ആദ്യം നിരീക്ഷിക്കപ്പെട്ടത്‌. ബ്രിട്ടീഷ്‌ അന്റാര്‍ട്ടിക്‌ സര്‍വേയിലെ ശാസ്‌ത്രജ്ഞരായ ജോയ്‌ ഫാര്‍മാന്‍, ബ്രിയാന്‍ ഗാര്‍ഡിനെര്‍, ജോനാതന്‍ ഷാങ്‌ക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ അതു കണ്ടെത്തിയത്‌. വിള്ളല്‍ എന്ന് പറയുന്നത് പാളിയിലെ ശോഷണം മാത്രമാണ്.
    ഓസോണ്‍ പ്രതലത്തിന് ക്ഷതമേല്‍പ്പിക്കുന്നവയാണ് ക്ളോറോഫ്ളൂറോ കാര്‍ബണുകളും, ലാഫിങ്ങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡുമൊക്കെ ഗ്യാസുമൊക്കെ. സാധാരണ നാം വീട്ടില്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ്, അഗ്നിശമന യന്ത്രങ്ങള്‍, എയ്റോസോള്‍ സ്പ്രേകള്‍ എന്നിവയില്‍ നിന്നും ഓസോണ്‍ നാശക രാസവസ്തുക്കള്‍ അന്തരീക്ഷത്തില്‍ എത്തുന്നു. ആഗോളതാപനത്തിന് കാരണമാവുന്ന കാര്‍ബണ്‍ഡയോക്സൈഡ് ഓസോണ്‍ ശോഷണത്തെ ത്വരിതപ്പെടുത്തുന്നു.
     നമുക്കെന്തു ചെയ്യാം ?
   ഒന്നാമതായി ഭൂമിയെ പച്ചപുതപ്പിക്കുക. കൂടുതല്‍ മരങ്ങള്‍ നാട്ടു പിടിപ്പിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് കുറക്കാന്‍ സാധിക്കും. രണ്ടാമതായി ഫോസ്സില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, പൊതു യാത്രാവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
   ഓര്‍ക്കുക, ഈ ഭൂമി വരും തലമുറക്കും കൂടിയുള്ളതാണ്… അതിനാല്‍ ഭൂമിയെ സംരക്ഷിക്കാന്‍ നമുക്ക് കൈകള്‍ കോര്‍ക്കാം...

Sunday 6 September 2015

അധ്യാപക ദിനം



      https://upload.wikimedia.org/wikipedia/commons/thumb/f/f9/Dr.Sarvepalli_Radhakrishnan.jpg/220px-Dr.Sarvepalli_Radhakrishnan.jpg
         ഇന്ത്യയുടെ രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെങ്ങും സെപ്തംബര്‍ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കി വെക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മഹാനായ അധ്യാപകനും തത്വചിന്തകനുമായിരുന്നു അദ്ദേഹം.
അധ്യാപക ദിനം അധികാരികളേയും സമൂഹത്തേയും അധ്യാപകരേയുമെല്ലാം ഓർമപ്പെടുത്തുന്നത് കൂടുതൽ സുതാര്യവും ഊഷ്മളവുമായ അധ്യാപക വിദ്യാർഥി ബന്ധങ്ങളിലൂടെ സമൂഹത്തിന്റെ സമഗ്രമായ വളർച്ചാവികാസത്തിന് വഴിയൊരുക്കുന്നതോടൊപ്പം ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഒപ്പം അവകാശങ്ങളും സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് ക്രിയാത്മകവും കാര്യക്ഷവുമായ രീതിയിൽ സമൂഹത്തിന് പ്രവർത്തിക്കാനാവുക എന്നുകൂടിയാണ്.

    ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ. 
 
     ചെന്നൈക്ക്  64 കിലോമീറ്റർ വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് 1888 സെപ്റ്റംബർ 5ന് രാധാകൃഷ്ണൻ ജനിച്ചത്. തെലുങ്കായിരുന്നു മാതൃഭാഷ. സർവേപ്പള്ളി വീരസ്വാമിയും,സീതമ്മയുമായിരുന്നു മാതാപിതാക്കൾ.
    1909 ൽ രാധാകൃഷ്ണൻ മദ്രാസ് പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1918 മൈസൂർ സർവ്വകലാശാലയിൽ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിക്കുകയുണ്ടായി. 1921-ൽ കൽക്കട്ട യൂണിവേഴ്സിറ്റിയിലെ സുപ്രാധാന തത്ത്വശാസ്ത്ര വിഭാഗത്തിൽ നിയമനം ലഭിച്ചതോടെ ചിന്തകൻ എന്ന നിലയിലുള്ള രാധാകൃഷ്ണന്റെ ജീവിതം പരിപോഷിതമായി. 1926 ജൂണിൽ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിലുള്ള സർവ്വകലാശാലകളുടെ രാജ്യാന്തര സമ്മേളനത്തിൽ കൽക്കട്ട യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു. അതേ വർഷം സെപ്റ്റംബറിൽ ഹവാർഡ് സർവ്വകലാശാലയിൽ നടന്ന ഫിലോസഫി കോൺഗ്രസിൽ പങ്കെടുക്കാനും രാധാകൃഷ്ണനു ക്ഷണം ലഭിച്ചു. 1929-ൽ ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളജിൽ നിയമനം ലഭിച്ചു. വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠനങ്ങളവതരിപ്പിക്കാൻ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡിൽ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങൾ നടത്തി. 1931-ൽ ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നൽകി. അതോടെ സർ സർവേപ്പള്ളി രാധാകൃഷ്ണൻ എന്നറിയപ്പെട്ടു തുടങ്ങി.
    1952 ൽ സർവേപള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയവും അന്തർദ്ദേശീയവുമായി ധാരാളം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ഇതാദ്യമായായിരുന്നു. 1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു. 13 മെയ് 1962 ൽ രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു. അഞ്ചു വർഷം അദ്ദേഹം ആ സ്ഥാനത്തെ അലങ്കരിച്ചു. 1975ഏപ്രിൽ 17 ന് ആ ധന്യജീവിതം സമാപിച്ചു.