പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Thursday 31 December 2015

പുതുവത്സരാശംസകള്‍




കലണ്ടര്‍ മറിയുമ്പോള്‍ .. . 
 
   സാമൂഹിക, സാമ്പത്തിക, മതപര, ഭരണ ആവശ്യങ്ങൾക്കായി ഒരു നിശ്ചിതകാലയളവിലെ ദിവസങ്ങളെ അവയുടെ ആവർത്തനപ്രത്യേകതകളോടെ ക്രമീകരിച്ച് മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സം‌വിധാനമാണ് കലണ്ടർ. ഈ ക്രമീകരണം നടത്തുന്നത് ഒരു നിശ്ചിത അളവ് സമയത്തിന് ദിവസം എന്നും, അതിന്റെ വിവിധ ഗുണിതങൾക്ക് ആഴ്ച, മാസം, വർഷം എന്നിങ്ങനെ പേരുകൾ നൽകിയുമാണ്. ജ്യോതിശാസ്ത്രമാണ് കലഗണനയുടെ ആധാരം. കണക്കു കൂട്ടുക എന്നർത്ഥം വരുന്ന കലൻഡേ എന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന പദമുണ്ടായത്.ഭൂമിശാസ്ത്രപരവും കാലാവസ്ഥാസം‌ബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടർ സം‌വിധാനങ്ങൾക്ക് അടിസ്ഥാനം.നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാർ ഒരു കലണ്ടറിനു രൂപം നൽകിയിരുന്നു. പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു വന്നു. ബി.സി45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു.

കൊല്ലത്തു പിറന്ന കൊല്ലവര്‍ഷം

     മലയാളികളുടെ മാത്രമായ കലണ്ടറാണ് കൊല്ലവര്‍ഷം. സൂര്യനെ ആശ്രയിച്ച് ചിട്ടപ്പെടുത്തിയ കൊല്ലവര്‍ഷ കലണ്ടര്‍ ഉണ്ടായത് ക്രിസ്തുവര്‍ഷം 825ലാണ്. ഒരേ അര്‍ഥമാണ് കൊല്ലവും വര്‍ഷവും. അപ്പോള്‍ കൊല്ലവര്‍ഷം എന്ന പേരു വന്നതെങ്ങനെയെന്നല്ലേ? കേരളത്തില്‍ കൊല്ലത്താണ് മലയാള കലണ്ടര്‍ ഉണ്ടാക്കുന്നതിനായി ജ്യോതിഷികളുടെ സമ്മേളനം നടന്നത്. കൊല്ലത്തു പിറന്ന കലണ്ടറായതുകൊണ്ട് അത് കൊല്ലവര്‍ഷം കലണ്ടറായി. വേണാട് രാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ എ.ഡി 825 ഒക്ടോബര്‍ 25നാണ് മലയാള കലണ്ടര്‍ പിറന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. കൊല്ലവര്‍ഷം നിലവില്‍വരുന്നതിനുമുമ്പ് മലയാളികള്‍ കലിവര്‍ഷമാണ് കാലഗണനക്കായി ഉപയോഗിച്ചിരുന്നത്. ബി.സി 3012ലാണ് കലിവര്‍ഷം ആരംഭിച്ചത്.

    ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങള്‍ സൗരവര്‍ഷത്തെയും ചന്ദ്രമാസത്തെയും ഉപയോഗിച്ച് കാലനിര്‍ണയം നടത്തിയപ്പോള്‍ മലയാളത്തില്‍ സൗര വര്‍ഷത്തെയും സൗരമാസത്തെയും ഉപയോഗിച്ച് കലണ്ടര്‍ തയാറാക്കി. ഇതാണ് കൊല്ലവര്‍ഷം കലണ്ടര്‍ അഥവാ മലയാളം കലണ്ടര്‍. കൊല്ലവര്‍ഷത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ രേഖ എ.ഡി 973, കൊല്ലവര്‍ഷം 149ലെ ശ്രീവല്ലഭന്‍ കൊത്തയുടെ മാമ്പിള്ളി ശാസനങ്ങളാണ്. അതിനുശേഷമാണ് കൊല്ലവര്‍ഷം കലണ്ടറിന് മലയാളനാട്ടില്‍ പ്രചാരമുണ്ടായത്. മേടം ഒന്നിന് കൊല്ലവര്‍ഷം ആരംഭിക്കുന്നു. അതിനെ ആണ്ടുപിറവി എന്നാണ് പറയുന്നത്. എന്നാല്‍, ചിങ്ങം മുതലാണ് മാസങ്ങള്‍ മലയാളം കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു കൊല്ലവര്‍ഷത്തില്‍ 12 മാസങ്ങള്‍, 27 നക്ഷത്രങ്ങള്‍, 14 ഞാറ്റുവേല, 30 തിഥികള്‍, രണ്ടു പക്ഷങ്ങള്‍ എന്നിവ ഉള്‍പെടുന്നു.

മറ്റു കലണ്ടറുകൾ

ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ച ശക കലണ്ടർ, മുസ്ലീം മതാനുയായികൾ അംഗീകരിച്ച ഹിജറ കലണ്ടർ, ചൈനീസ് കലണ്ടർ, തുടങ്ങി നിരവധി കലണ്ടറുകൾ ലോകമെമ്പാടുമായി പ്രചാരത്തിലുണ്ട്.


    കലണ്ടര്‍ ഏതായാലും പുതിയ വര്‍ഷം നമ്മെ നല്ല മനുഷ്യരാകാന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കാം..

Friday 18 December 2015

പി.ടി.എ ജനറല്‍ബോഡി

     ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ജനറല്‍ബോഡി യോഗം ചേര്‍ന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ റസാഖ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ മത്സരപരിപാടികളില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികളെ വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാരദ അനുമോദിച്ചു. വിദ്യാരംഗം സര്‍ഗോത്സവം, മെട്രിക് മേള, വിംഗ്സ്, മാത്സ് മാപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ധാരണയായി. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു.






ക്രിസ്തുമസ് ആഘോഷം


   
     നസ്രത്തില്‍ ജോസഫിന്റേയും മറിയയുടെയും പുത്രനായി ജനിച്ച യേശു, ദൈവപുത്രനായി വിശ്വസിക്കപ്പെടുന്നു. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച അദ്ദേഹത്തെ പുരോഹിത- അധികാര വര്‍ഗം കുറ്റവിചാരണ പ്രഹസനം നടത്തി കുരിശുമരണത്തിന് വിധേയമാക്കി. ലോകത്തിന്റെ രക്ഷക്കായി അദ്ദേഹം കുരിശുമരണം വരിച്ചുവെങ്കിലും മൂന്നാം നാള്‍ ഉയര്‍ത്തെണീറ്റതായി വിശ്വാസികള്‍ കരുതുന്നു. എല്ലാ ജനങ്ങളേയും അവരുടെ പദവി പരിഗണിക്കാതെ സ്നേഹിക്കാനാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. ഒരു സമൂഹത്തെ നേര്‍വഴിക്ക് നയിക്കാനായി തന്റെ ജീവിതം മാറ്റിവെച്ച യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചമായി കരുതപ്പെടുന്നു. അദ്ദേഹം പ്രത്യേക മതമൊന്നും രൂപീകരിച്ചില്ല. അദ്ദേഹത്തിന്റെ ആശയഗതികള്‍ പിന്തുര്‍ന്നവരാണ് ക്രിസ്തുമതം സ്ഥാപിച്ചത്. ആ മനുഷ്യസ്നേഹിയുടെ ജന്മദിനം - തിരുപ്പിറവി ഡിസംബര്‍ 25 ന് ക്രിസ്തുമസായി ലോകമെങ്ങും ആഘോഷിക്കുന്നു
 
  വിദ്യാലയത്തിലും ക്രിസ്തുമസ് ആഘോഷിച്ചു. അസംബ്ലി ചേര്‍ന്ന് യേശുക്രിസ്തുവിനെക്കുറിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ മാസ്റ്റര്‍ കേക്ക് മുറിച്ചു സ്കൂള്‍ പ്രവൃത്തിപരിചയ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്തുമസ് നക്ഷത്ര നിര്‍മ്മാണത്തിന് കണ്‍വീനര്‍ ശ്രീമതി ടീച്ചര്‍ നേതൃത്വം നല്‍കി. പുല്‍ക്കൂട് ഒരുക്കല്‍ തുടങ്ങിയവയും നടന്നു.


 

Wednesday 9 December 2015



ശതാബ്ദി ആഘോഷം 2016 ഫെബ്രവരി 28 ന് സമാപിക്കുന്നു.





Wednesday 2 December 2015

വ്യത്യസ്ത കഴിവുളളവരും നമ്മളോ‍ടൊപ്പം

    ഐക്യരാഷ്ട്രസഭ 1992 മുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു ദിനാചരണമാണ് അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം (International Day of People with Disability). ലോക വികലാംഗ ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്. എല്ലാ വർഷവും ഡിസംബർ മൂന്നിന് ലോകമെമ്പാടും വിവിധ തലങ്ങളിൽ വിജയകരമായി ഈ ദിനാചരണം ആഘോഷിക്കപ്പെടുന്നു

  1976 ൽ ഐക്യരാഷ്ട്ര സഭ 1981 അന്താരാഷ്ട്ര വികലാംഗ വർഷമായി പ്രഖ്യാപിച്ചു. 1983-1992 അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിച്ചു. 1992മുതലാണ് ഡിസംബർ 3 അവശതയുള്ള ജനങ്ങളുടെ ദിവസമായി ആചരിക്കുവാൻ തുടങ്ങിയത്.

   അവശതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവശതയുള്ളവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട സഹായം സ്വരൂപിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിൽ അവർക്ക് ഉണ്ടാകേണ്ട നേട്ടങ്ങൾ ഏകോപിപ്പിച്ച് അവയെക്കുറിച്ച് അവബോധമുണ്ടാക്കുവാനും പ്രത്യാശിക്കുന്നു. അവശതയുള്ളവരുടെ അന്താരാഷ്ട്ര ദിനം (International Day of Disabled Persons ) എന്നായിരുന്നു ഈ ദിനം നേരത്തെ അറിയപ്പെട്ടിരുന്നത്. ഓരോ വർഷവും ഓരോ പ്രത്യേക വിഷയം ആയിരിക്കും ദിനാചരണത്തിനായി നിർദേശിക്കപ്പെടുന്നത്.  ഈ വര്‍ഷത്തെ സന്ദേശം താഴെ കൊടുക്കുന്നു.
Inclusion matters: access and empowerment of people of all abilities

ശരീരം തളർത്താത്ത മനസ്സുമായി ജീവിക്കുന്നവര്‍ക്കൊപ്പം ഞങ്ങളുമുണ്ട്