പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Thursday 25 February 2016

ശതാബ്ദി ആഘോഷം സമാപനം

       ഒരു പ്രദേശത്തിന്റെ സംസ്കാരിക വളര്‍ച്ചയെ സ്വാധീനിക്കുന്നതില്‍ ആ നാട്ടിലെ പൊതുസ്ഥാപനങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെക്കന്‍ കാനറയില്‍ ഉള്‍പ്പെട്ടിരുന്ന വലിയപറമ്പിലെ ജനങ്ങള്‍ക്കായി 1916 ലാണ് ആദ്യ വിദ്യാലയം നിലവില്‍ വരുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോവര്‍ പ്രൈമറി മാത്രമുണ്ടായിരുന്ന വിദ്യാലയം അപ്പര്‍ പ്രൈമറിയായി വളര്‍ന്നു. സ്വകാര്യ കെട്ടിടത്തില്‍ നിന്ന് സ്വന്തം കെട്ടിടത്തിലേക്കും മാറ്റമുണ്ടായി. കന്നുവീട് കടപ്പുറത്തെയും പരിസര ദ്വീപുകളായ മാടക്കാല്‍, ഇടയിലക്കാട്, തെക്കെക്കാട് പ്രദേശങ്ങളിലെ മുതിര്‍ന്നവരെല്ലാം ഈ വിദ്യാലയത്തിലെ അധ്യേതാക്കളായിരുന്നു. 
    നൂറിന്റെ നിറവിവെത്തി നില്‍ക്കുന്ന വിദ്യാലയമുത്തശ്ശിയുടെ പിറന്നാളാഘോഷം നാടിന്റെ ഉത്സവമായി നടത്താന്‍ തീരുമാനിച്ചത് ഇക്കാരണത്താലാണ്. 2015 ല്‍ വിളംബരഘോഷയാത്രയോടെ ആരംഭിച്ച പരിപാടികള്‍ക്ക് 2016 മാര്‍ച്ച് 6 ന് തിരശ്ശീല വീഴുകയാണ്. അന്ന് രാവിലെ പത്ത് മണിക്ക് ഒരു വട്ടം കൂടി ഇവിടെയുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളായിരുന്നവരും സ്നേഹാന്വേഷണങ്ങള്‍ പങ്ക് വെക്കും. കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.ജി.സി.ബഷീര്‍ സ്നേഹസംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് സാരഥി ശ്രീ.എം.ടി.അബ്ദുള്‍ ജബ്ബാര്‍ അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആശംസകള്‍ നേരും.
     ഉച്ചക്ക് 2 മണിക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വി.പി.ജാനകി ഉദ്ഘാടനം ചെയ്യുന്ന മാതൃസംഗമത്തില്‍ നല്ല രക്ഷിതാവിനെ നിര്‍ണയിക്കാനുള്ള പരിശീലനത്തിന് ശ്രീ.എ.ജി.അബ്ദുള്‍ ഹക്കീം മാസ്റ്റര്‍ നേതൃത്വം നല്‍കും. അനുബന്ധമായി ശ്രീ.ദിനേശന്‍ തെക്കുമ്പാടിന്റെ പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനവും നടക്കും. 
   വൈകുന്നേരം 5 മണിക്കാരംഭിക്കുന്ന സംസ്കാരിക സായാഹ്നത്തില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ. ശ്രീ.കെ.കുഞ്ഞിരാമന്‍ സമാപനസമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ വിദ്യാലയത്തിലെ മുന്‍ അധ്യാപകനും മലയാളത്തിന്റെ പ്രിയ കഥാകാരനും നോവലിസ്റ്റുമായ ശ്രീ.സി.വി.ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. സാമൂഹിക-സംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരം ചേര്‍ന്നൊരുക്കുന്ന കലാസന്ധ്യക്ക് തുടക്കമാകും. 
       ആഘോഷപരിപാടികളില്‍ പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന എല്ലാ സുമനസ്സുകളെയും ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

Wednesday 17 February 2016

അക്ബര്‍ കക്കട്ടിലിന് വിട

    ഗ്രാമീണ ജീവിതത്തിന്റെ കണ്ണീരും കിനാവും പുഞ്ചിരി മധുരം പുരട്ടി മലയാളിയെ ഊട്ടിയ മലയാളത്തിന്റെ പ്രിയ കഥാകാരനും അധ്യാപകനുമായ കക്കട്ടില്‍ മാഷ് ഓര്‍മ്മയായി. ഒ.എന്‍.വിക്കു പിറകെ മലയാളത്തിന്റെ തിരികെ വെക്കാനില്ലാത്ത നഷ്ടമായി മാറി രണ്ടുപേരും. പ്രിയ കഥാകാരന് വിദ്യാലയത്തിന്റെ അന്ത്യാഞ്ജലി.


    കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയ അക്ബര്‍ കക്കട്ടിലിന്റെ പ്രധാനകൃതികള്‍  ശമീല ഫഹ്‌മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആൺകുട്ടി, ഇപ്പോൾ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകൾ, പതിനൊന്ന് നോവലറ്റുകൾ, മൃത്യുയോഗം, സ്ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ്. 

     രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1992-ൽ ഹാസ്യവിഭാഗത്തിൽ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാർഡ് ‘സ്കൂൾ ഡയറി’ എന്ന ലഘു ഉപന്യാസ സമാഹാരത്തിന്. 2004-ൽ നോവലിനുള്ള അവാർഡ് വടക്കു നിന്നൊരു കുടുംബ വൃത്താന്തത്തിന് സംസ്ഥാന ഗവണ്മെന്റിന്റെ രണ്ട് അവാർഡുകളും ലഭിക്കുകയുണ്ടായി. 1998 -ൽ മികച്ച നോവലിന് (സ്ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാർഡ്. 2000- ൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ( സ്കൂൾ ഡയറി- ദൂരദർശൻ സീരിയൽ). 1992-ൽ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ഫെലോഷിപ്പും ലഭിച്ചു. 2002-ൽ ‘വടക്കു നിന്നൊരു കുടുംബ വൃത്താന്തം’ അബുദാബി ശക്തി അവാർഡും നേടിയിട്ടുണ്ട്.
വാക്കുകള്‍ക്കിടയില്‍ നര്‍മ്മത്തിന്റെ പട്ടു കൊണ്ട് സങ്കടത്തെ പൊതിഞ്ഞ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. ......

Read more at: http://www.mathrubhumi.com/news/kerala/akbar-kakkattil-passes-away-malayalam-news-1.870979
വാക്കുകള്‍ക്കിടയില്‍ നര്‍മ്മത്തിന്റെ പട്ടു കൊണ്ട് സങ്കടത്തെ പൊതിഞ്ഞ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു.......

Read more at: http://www.mathrubhumi.com/news/kerala/akbar-kakkattil-passes-away-malayalam-news-1.870979
വാക്കുകള്‍ക്കിടയില്‍ നര്‍മ്മത്തിന്റെ പട്ടു കൊണ്ട് സങ്കടത്തെ പൊതിഞ്ഞ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു.......

Read more at: http://www.mathrubhumi.com/news/kerala/akbar-kakkattil-passes-away-malayalam-news-1.870979

ഒ.എന്‍.വി.അനുസ്മരണം

   പ്രിയ കവി ഒ.എന്‍.വിയുടെ വേര്‍പാടില്‍ വിദ്യാലയം പ്രത്യേക അസംബ്ലി ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. ഒ.എന്‍.വി.കൃതികള്‍ പരിചയപ്പെടുത്തി.

Saturday 13 February 2016

മലയാളത്തിന്റെ പ്രിയ കവിക്ക് ആദരാഞ്ജലികള്‍

                                          ആദരാഞ്ജലികള്‍

   മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി.ക്ക് വിട. അനശ്വരഗാനങ്ങളും ഹൃദയഹാരിയായ കവിതകളും മലയാളത്തിന് സമ്മാനിച്ച ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് ഇന്ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ജീവിതരേഖ താഴെ കൊടുക്കുന്നു.
 
          മലയാളത്തിലെ പ്രശസ്ത കവിയാണ് .എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). .എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്  എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. 2016 ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് അന്തരിച്ചു.
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനാണ് ഒ.എൻ.വി. എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത്. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.ഇപ്പോൾ കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരാണ് .
കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .

പ്രധാന കൃതികൾ

കവിതാ സമാഹാരങ്ങൾ

  • പൊരുതുന്ന സൗന്ദര്യം
  • സമരത്തിന്റെ സന്തതികൾ
  • ഞാൻ നിന്നെ സ്നേഹിക്കുന്നു
  • മാറ്റുവിൻ ചട്ടങ്ങളെ
  • ദാഹിക്കുന്ന പാനപാത്രം
  • ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും‍
  • ഗാനമാല‍
  • നീലക്കണ്ണുകൾ
  • മയിൽപ്പീലി
  • അക്ഷരം
  • ഒരു തുള്ളി വെളിച്ചം
  • കറുത്ത പക്ഷിയുടെ പാട്ട്
  • കാറൽമാർക്സിന്റെ കവിതകൾ
  • ഞാൻ അഗ്നി
  • അരിവാളും രാക്കുയിലും‍
  • അഗ്നിശലഭങ്ങൾ
  • ഭൂമിക്ക് ഒരു ചരമഗീതം
  • മൃഗയ
  • വെറുതെ
  • ഉപ്പ്
  • അപരാഹ്നം
  • ഭൈരവന്റെ തുടി
  • ശാര്ങ്ഗകപ്പക്ഷികൾ
  • ഉജ്ജയിനി
  • മരുഭൂമി
  • നാലുമണിപ്പൂക്കൾ'
  • തോന്ന്യാക്ഷരങ്ങൾ
  • നറുമൊഴി‍
  • വളപ്പൊട്ടുകൾ‍
  • ഈ പുരാതന കിന്നരം‍
  • സ്നേഹിച്ചു തീരാത്തവർ ‍
  • സ്വയംവരം‍
  • പാഥേയം‍
  • അർദ്ധവിരാമകൾ‍
  • ദിനാന്തം
  • സൂര്യന്റെ മരണം

പഠനങ്ങൾ

  • കവിതയിലെ പ്രതിസന്ധികൾ‍
  • കവിതയിലെ സമാന്തര രേഖകൾ
  • എഴുത്തച്ഛൻ
.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:
  • ആരെയും ഭാവ ഗായകനാക്കും...
  • ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...
  • ഒരു ദലം മാത്രം വിടർന്നൊരു....
  • ശ്യാമസുന്ദരപുഷ്പമേ.....
  • സാഗരങ്ങളേ....
  • നീരാടുവാൻ നിളയിൽ....
  • മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി....
  • ശരദിന്ദുമലർദീപ നാളം നീട്ടി...
  • ഓർമകളേ കൈവള ചാർത്തി.........
  • അരികിൽ നീയുണ്ടായിരുന്നെങ്കിൽ...........
  • വാതില്പഴുതിലൂടെൻ മുന്നിൽ.....
  • ആദിയുഷസന്ധ്യപൂത്തതിവിടെ...

 

പുരസ്കാരങ്ങള്‍


സാഹിത്യ മേഖല 

കേരള സാഹിത്യ അക്കാദമി പുരസ്കാരം


കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം


എഴുത്തച്ഛൻ പുരസ്കാരം


ചങ്ങമ്പുഴ പുരസ്കാരം


ഭാരതീയ ഭാഷാപരിഷത്ത് അവാർഡ്


ഖുറം ജോഷ്വാ അവാർഡ്


എം.കെ.കെ.നായർ അവാർഡ്


സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്കാരം


വയലാർ രാമവർമ പുരസ്കാരം


പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരം


വിശ്വദീപ പുരസ്കാരം


മഹാകവി ഉള്ളൂർ പുരസ്കാരം


ആശാൻ പുരസ്കാരം


ആശാൻ പ്രൈസ് ഫോർ പൊയട്രി


പാട്യം ഗോപാലൻ അവാർഡ്


ഓടക്കുഴൽ പുരസ്കാരം


ബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം


 






                

മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം



1989
വൈശാലി

മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ



2008
ഗുൽമോഹർ
1990
രാധാമാധവം
1989
ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്
1988
വൈശാലി
1987
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
1986
നഖക്ഷതങ്ങൾ
1984
അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ
1983
ആദാമിന്റെ വാരിയെല്ല്
1980
യാഗം, അമ്മയും മകളും
1979
ഉൾക്കടൽ
1977
മദനോത്സവം
1976
ആലിംഗനം
1973
സ്വപ്നാടനം

മറ്റ് പുരസ്കാരങ്ങളും ബഹുമതികളും

  • 2009 - രാമാശ്രമം ട്രസ്റ്റ് അവാർഡ്
  • 2007 - കേരളാ സർവകലാശാലയുടെ ഡോക്‌ടറേറ്റ്


അവലംബം വിക്കിപീഡിയ